Skip to main content

വില്ലചിയോ മോളില്‍ ജീവന്‍ വെടിഞ്ഞ ഓരോ കുരുന്നുകള്‍ക്കും വേണ്ടി ഈ കൊച്ചു കവിത സമര്‍പ്പിക്കുന്നു .....











കണ്ണിമവെട്ടുന്ന വെണ്ണക്കല്‍ മന്ദിരം കത്തിയമരുന്ന നേരം ....
കുളിരുള്ള കാഴ്ചകള്‍ മാത്രതന്‍ നീളത്തില്‍ കുരുടമാം ധൂവങ്ങളായി ....

കര്‍ണ്ണങ്ങള്‍ പൊട്ടുന്ന രോദനം എങ്ങുമേ കാറ്റിന്നു കൂട്ടായി നിന്നു ....
പായുന്ന ശമനികള്‍ ആളുന്ന അഗ്നിയില്‍ വെണ്ണപോല്‍ ഉരുകി അമര്‍ന്നു ....

ഒടുവിലാ കൈകളില്‍ പിടയുന്ന ജീവനും കൊണ്ടതാ ഓടിമറഞ്ഞു ....
ഒഴുകുന്ന വായുവിന്‍ കനിവോന്നു കിട്ടുവാന്‍ കൂട്ടമായി മാനവര്‍ കേണു ...‍

അലറുന്ന അഗ്നിതന്‍ പിളരുന്ന വായതില്‍ വിടരുന്ന പൂവുകള്‍ ‍ വാടി....
കായ്ക്കുന്ന പ്രായത്തില്‍ നുള്ളുന്ന അഗ്നിക്ക് ശാപങ്ങളെക്കി ഞാന്‍ നിന്നു ....

Comments

  1. അലറുന്ന അഗ്നിതന്‍ പിളരുന്ന വായതില്‍ വിടരുന്ന പൂവുകള്‍ ‍ വാടി....
    കായ്ക്കുന്ന പ്രായത്തില്‍ നുള്ളുന്ന അഗ്നിക്ക് ശാപങ്ങളെക്കി ഞാന്‍ നിന്നു ....

    മനസ്സിൽ ഒരുപാട് നന്മയുള്ളവരെ ഈ ലോകത്ത് കിടന്ന് ആ നന്മ നാശമായിപ്പോകാതിരിക്കാൻ ദൈവം നേരത്തെ അങ്ങോട്ടെത്തിച്ച് സുരക്ഷിതമാക്കി വയ്ക്കും.! കുഞ്ഞുങ്ങൾക്കതുണ്ടായിരുന്നു. ആശംസകൾ.

    ReplyDelete

Post a Comment

മിണ്ടിത്തുടങ്ങുവാന്‍ മടിവേണ്ട മഹിതരെ....
മണ്ടിനടകുന്ന വണ്ടിന്റെ മൂളലും...
പാറിപറക്കുന്ന ശലബത്തിന്‍ കൂട്ടവും...
വന്നു ചേര്‍നലുമീ പുഷ്പ ഭാഷ്പങ്ങളില്‍...
പകരുന്ന മാദകമധുവോന്നു നുണയുവാന്‍ ‍

Popular posts from this blog

അന്നും ഇന്നും

ഒന്ന് ഇങ്ങു തിരിഞ്ഞു നോക്കുവിന്‍ മക്കളെ .... ഇത്രനാള്‍ നിങ്ങളെ പോറ്റി വളര്‍ത്തിയോരമ്മയെ.. അന്ന് ഞാന്‍ ചുരത്തിയ തേന്‍ ഉണ്ട മക്കളെ .. ഇന്നു എന്‍ ചുണ്ട് വറ്റിവരണ്ടിത് കണ്ടില്ലയോ ? അന്നെന്റെ മാറിലെ ജലകണങ്ങളെ കാംഷിച്ച കുഞ്ഞു പൈതങ്ങളെ ഇന്നു നിങ്ങള്ക്ക് വേണ്ടതെന്റെ മരണമോ, പറയുവിന്‍ അന്ന് ഞാന്‍ നല്‍കിയ കളികോപ്പുകള്‍ സ്മരിക്കുന്നുവോ? ഇന്നു നിങ്ങള്ക്ക് വേണ്ടത് സ്കോപ്പുകള്‍, സ്കോച്ചുകള്‍ .... അന്നുനിന്‍ മാനങ്ങള്‍ ,‍ ‍അമ്മതന്‍ ‍ കൈകുമ്പിളില്‍ ഇന്നു നിന്‍ മാനകെടുകള്‍, അമ്മയാല്‍ ... അന്നുനിന്‍ സാന്ത്വനം, അമ്മതന്‍ വാത്സല്യം ഇന്നു നീ എകുന്നുവോ നിന്‍ അമ്മക്ക് ആശ്രയം ?

ഇടി പിടി

ഇടി പിടി കടിപിടി കൂടിയോരിഷ്ടം ... തടയനി പടയണി യുദ്ധമൊരുക്കും .... വടമത് നീട്ടിയോരെറു കൊടുക്കും .... ചലപില കലപില മുട്ടിയുരസ്സും ...... ചില ചില നാക്കുകള്‍ കണ്ടു കൊടുക്കും .... പലവുരി പഴിയത് കേട്ടുനടക്കും.... വിലയത് പലവിധ മെറ്റിനടക്കും .... നിറമിഴി പുഴപോലോഴുകി ഒലിക്കും.. പല പല അടിപിടി കൂടിയോരിഷ്ടം ... മനമിക വാതില് തട്ടിവിളിക്കും .... കോര, കര, വരയത് നീട്ടി വരക്കും..... കളമത് ചാടിയോരുമ്മകൊടുക്കും.....

മുത്തച്ഛന്‍

മാനത്തെ മാമ്പഴ കൊമ്പോളമേന്നെ ഉയര്‍ത്തിയ മാന്ത്രിക കൈയുള്ള മുത്തച്ഛന്‍..... " ശങ്കുണ്ണി " എന്നു വിളിച്ചുകൊണ്ട്ത്തുന്ന സ്നേഹത്തിന്‍ പാലാഴി മുത്തച്ഛന്‍...... പാലാഴി തോല്കുന്ന തൂവെള്ള താടിയാല്‍ കുട്ടപ്പനായൊരു മുത്തച്ഛന്‍.............. പായുന്ന സൈക്കിളിന്‍ മുന്നിരുത്തി ഈ നാടൊന്നു കാട്ടിയ മുത്തച്ഛന്‍......... വയറു നിറച്ചും പലവിധമാകിയ മധുരങ്ങള്‍ തന്നൊരു മുത്തച്ഛന്‍................. എണ്ണിയാല്‍ തീരാത്ത സ്നേഹത്തിന്‍ മുത്തങ്ങള്‍ അവോളമെകിയ മുത്തച്ഛന്‍ ...... കേള്‍ക്കുവാന്‍ ഇമ്പമാം കഥകള്‍ ചോലീടുന്ന അറിവിന്‍ നിറകുടം മുത്തച്ഛന്‍......... എന്നെന്നും ഓര്‍മയില്‍ ഉണ്ടായ മുത്തച്ഛന്‍.... ഇന്നു ഓര്‍മമാത്രമായി തീര്‍ന്നോരെന്‍ മുത്തച്ഛന്‍..